Sunday, July 15, 2012

ഗാബോ എഴുത്തു നിര്‍ത്തുമ്പോള്‍ ....

 " അധികാരത്തിനെതിരായ മനുഷ്യന്റെ സമരം

മറവിയ്‌ക്കെതിരായ ഓര്‍മ്മയുടെ സമരമാണ് "
- മിലന്‍ കുന്ദേര 
 
ഒടുവില്‍, ഏകാന്തതയുടെ കഥാകാരന്‍ എഴുത്തു നിര്‍ത്തുകയാണ്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന ഒറ്റ കൃതി കൊണ്ട് വിശ്വസാഹിത്യത്തിന്റെ ഭാഗമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, ഇനി എഴുതാനാവാത്തവിധം മറവി രോഗത്തിനടിപ്പെട്ടിരിയ്ക്കുന്നു. മാര്‍ക്വേസിന്റെ സഹോദരന്‍ ജയിം മാര്‍ക്വേസ് കഴിഞ്ഞ ദിവസം ഒരു പ്രഭാഷണത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ക്വേസ് ഇനി എഴുത്തിന്റെ ലോകത്ത് ഉണ്ടാകില്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് വായനാലോകം കേട്ടത്.
 
84 കാരനായ ഗാബോ, "ലിവിംഗ് ടു ടെല്‍ ദ ടെയില്‍" എന്ന തന്റെ ആത്മകഥാപരമായ കൃതിയുടെ രണ്ടാം ഭാഗത്തിന്റെ രചനയിലായിരുന്നു. 2002 ല്‍ ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഭാഗത്തിനായി ലോകമെമ്പാടും വായനക്കാര്‍ കാത്തിരിക്കുമ്പോഴാണ് ഗാബോയുടെ രോഗവിവരം പുറത്തുവരുന്നത്. 
 
1967 ല്‍ 39 -ാം വയസ്സിലാണ് മാര്‍ക്വേസ്, മക്കൊണ്ട എന്ന സങ്കല്പ നഗരത്തിന്റെ കഥയുമായി " ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ " എഴുതുന്നത്. മാര്‍ക്വേസിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച മക്കൊണ്ടയുടെ കഥ പിന്നീട് മുപ്പതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 30 മില്ല്യന്‍ കോപ്പികള്‍ വിറ്റുപോയ ഈ കൃതിയിലാണ്, പില്‍ക്കാലത്ത്, മാര്‍ക്വേസിയന്‍ മാന്ത്രികത എന്ന് ലോകം വാഴ്ത്തിയ മാജിക്കല്‍ റിയലിസം ഗാബോ അവതരിപ്പിക്കുന്നത്. 
 
നീണ്ട പതിനെട്ടു മാസത്തെ ഏകാന്തവും കഠിനവുമായ എഴുത്തിനൊടുവിലാണ് മാര്‍ക്വേസ് ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. കുടുംബത്തെ പട്ടിണിക്കിടാതിരിക്കാനായി എഴുത്തിനു മുന്‍പ് അദ്ദേഹം തന്റെ കാര്‍ വിറ്റു പണം കണ്ടെത്തി. എന്നിട്ടും പലപ്പോഴും ആ കുടുംബം പട്ടിണിയിലായി. പക്ഷെ രാവും പകലുമില്ലാത എഴുത്തിലേര്‍പ്പെട്ട മാര്‍ക്വേസാകട്ടെ അക്ഷരാര്‍ത്ഥത്തില്‍ എകാന്തതയിലായിരുന്നു. ഒടുവില്‍ നോവല്‍ പൂര്‍ത്തിയായപ്പോള്‍ അത് സാഹിത്യത്തിലെ ചരിത്രമായി. 
 
മാര്‍ക്വേസിന്റെ എല്ലാ കൃതികള്‍ക്കുമുണ്ട് ജീവിതഗന്ധിയായ രചനാനുഭവങ്ങള്‍. ലാറ്റിനമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ പരിസരവുമായി അടുത്തുനില്‍ക്കുമ്പോഴും അവയൊക്കെ നമ്മുടെ ചുറ്റുപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്നതും അതുകൊണ്ടാണ്.
 
മക്കൊണ്ടയിലെ ജോസ് ആര്‍ക്കേഡിയോ ബുവേണ്ടിയ എന്ന കാരണവരും ഭാര്യ ഉര്‍സുലയും ബുവേണ്ടിയ കുടുംബത്തിലെ നാലു തലമുറയുമെല്ലാം നര്‍മ്മത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും ചരടില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കപ്പെട്ടത്, മലയാളിക്കും ഏറെ പ്രിയങ്കരമാണ്. മറക്കാതിരിക്കാന്‍ പശുവിന്റെ കഴുത്തില്‍ പശു എന്നെഴുതിതൂക്കുന്നമക്കൊണ്ടക്കാര്‍ പിന്നെ മേശയ്ക്കും വീട്ടുപകരണങ്ങള്‍ക്കുമെല്ലാം അതതിന്റെ പേരെഴുതി വയ്ക്കുന്ന ചിത്രം ഏറെ രസകരമാണ്. 
 
മനുഷ്യനെ വിഴുങ്ങിനില്‍ക്കുന്ന മറവിയെയും ഓര്‍മ്മയുടെ രാഷ്ട്രീയ പ്രസക്തിയെയും സംബന്ധിച്ച ഗൗരവമുള്ള സന്ദേഹങ്ങള്‍ അത് മുന്നോട്ടുവയ്ക്കുന്നുണ്ട്. ലുയി ബോര്‍ഹസിനെപ്പോലെ, മിലാന്‍ കുന്ദേരയെപ്പോലെ മറവിയെ വിഷയമാക്കിയ മാര്‍ക്വേസും ഇപ്പോഴിതാ മറവിയുടെ തടവിലായി. മക്കൊണ്ടയിലെ മറവിക്കാരായ സ്വന്തം കഥാപാത്രങ്ങള്‍ കഥാകാരനെ തങ്ങള്‍ക്കൊപ്പം കൂട്ടിക്കൊണ്ടു പോയതാവാം.

മീശയില്ലാ മാധവന്‍ അഥവാ ഊശാന്‍താടി മലയാളി


ലാല്‍ ജോസിന്റെ മീശമാധവന്‍ നമ്മുടെ ജനപ്രിയ സിനിമകളിലൊന്നാണ്. അതിലെ മാധവന്‍ ആരെയെങ്കിലും നോക്കി മീശപിരിച്ചാല്‍ അന്ന് അയാളുടെ വീട്ടില്‍ നിന്ന് മാധവന്‍ എന്തെങ്കിലും മോഷ്ടിക്കുമെന്നാണ് ചേക്ക് ഗ്രാമത്തിലെ പ്രമാണം. അതു പഴയ കഥ. 
 
ഇപ്പോള്‍ കാലം മാറി, കഥയും മാറി. മീശകൊണ്ട് ആരെയും വിരട്ടേണ്ടതില്ലെന്ന് പുതിയ മാധവന്‍മാര്‍ തീരുമാനിച്ചിരിക്കുന്നു. മീശയില്ലാതെ താടിക്കുവേണ്ടി മാത്രം  അവര്‍ അരി ആഹാരം കഴിക്കുന്നു. അവര്‍ക്ക് ആരെയും വിരട്ടാനില്ല. ഒന്നും മോഷ്ടിച്ചു കടത്താനുമില്ല. അതു കൊണ്ടാണ് പുതിയ ചെറുപ്പക്കാര്‍ മീശ പിരിച്ച് വെറും ഊശാന്‍ താടി മാത്രം നീട്ടിവളര്‍ത്തി ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ എല്ലാവരുടെയും മുമ്പിലൂടെ നടന്നു പോകുന്നത്.  
 
അതെ, പുതുതലമുറ പയ്യന്‍സ് മീശയില്ലാ ഊശാന്‍താടിക്കാരാണ്. മൂക്കിനു താഴെ അങ്ങനെയൊരു ഇന്ത്യാ പാക് അതിര്‍ത്തി വേണ്ടെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു (ലോ വെയ്‌സ്റ്റ് പാന്റ്‌സിട്ട് അരയ്ക്ക് താഴെയും അത്തരമൊരു അതിര്‍ത്തിരാഹിത്യത്തിന് ചില അപ്പിഹിപ്പികള്‍ തുനിഞ്ഞെങ്കിലും നമ്മുടെ യാഥാസ്ഥിതിക പോലീസ് അത് സമ്മതിച്ചുകൊടുത്തിട്ടില്ല).
 
അതെന്തായാലും മലയാളി ഇത്ര പെട്ടന്ന് മീശയെ പിഴുതെറിഞ്ഞ് ഊശാന്‍താടിക്കു മാത്രമായി വളമിടുമെന്ന് പഴയ നക്‌സലൈറ്റുകളാരും കരുതിയില്ല. കാരണം അവരൊക്കെ ഇപ്പോഴും ബുള്‍ഗാനില്‍ത്തന്നെ കുരുങ്ങിക്കിടപ്പാണ്. ബുദ്ധിമാനാണ്, ഗൗരവക്കാരനാണ്, ചെറുപ്പക്കാരനാണ് എന്നൊക്കെ തോന്നാന്‍ വേണ്ടിയാണ് ബുള്‍ഗാനില്‍ അഭയം തേടിയത്. പക്ഷെ പത്താം തരത്തില്‍ റാങ്കുവാങ്ങിയവനൊപ്പം പരീക്ഷ തോറ്റവനും കൊടി സുനിയും കര്‍മ്മാണി മനോജുമൊക്കെ ബുള്‍ഗാനികളായപ്പോള്‍ ആകെ അങ്കലാപ്പായി. അപ്പോഴിതാ മീശയേ വേണ്ട, ഊശാന്‍താടി മതിയെന്ന് ചില ചെഗുവേരകള്‍! 
 
മലയാളിയുടെ മീശപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വടക്കേ ഇന്ത്യന്‍ ഗോസായിമാരും ബംഗാള്‍ സഖാക്കളുമൊക്കെ വദനം രോമ രഹിതമാക്കിയപ്പോള്‍ നാമിവിടെ മുഖം നിറയെ രോമം കൃഷി ചെയ്യുകയായിരുന്നു. പിന്നെ ഇടയ്ക്ക് തിരശ്ശീലയിലെ സത്യനെപോലെ, നസീറിനെ പോലെ, മധുവിനെ പോലെ വരമീശക്കാരായി എന്നുമാത്രം.
 
പക്ഷെ ഇപ്പോഴത്തെ ഈ കാഴ്ച ആരെയും രസിപ്പിക്കും ഫോട്ടോയുടെ നെഗറ്റീവില്‍ നോക്കിയപോലെ ചെറുപ്പക്കാരുടെയൊക്കെ മുഖത്ത് വെളുക്കേണ്ടിടത്ത് കറുത്തും, കറുക്കേണ്ടിടത്ത് വെളുത്തുമിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാലറിയാം അതൊരു ചൈനീസ് ചന്തത്തിന്റെ തുടര്‍ച്ചയാണെന്ന്.
 
എന്തൊക്കെയായാലും മീശയില്ലാത്ത, ഊശാന്‍താടിക്കുട്ടന്‍മാര്‍, നെറ്റിസണുകള്‍ ഒരു ഗ്ലോബല്‍ ബ്രാന്‍ഡാണെന്ന് പറയാതെ വയ്യ.  
 
ഓര്‍ത്തു നോക്കു, മീശ കളഞ്ഞ് ഊശാന്‍ താടിമാത്രം വളര്‍ത്തിയവരെ നാമിതുവരെ എവിടെയാണ് കണ്ടിട്ടുളളത്? അതെ അവരൊക്കെ ഒരു പ്രത്യേക സമുദായക്കാരായിരുന്നു, മത പണ്ഡിതരായിരുന്നു. എന്നാല്‍ ഇപ്പോഴത് ഒരു ഗ്ലോബല്‍ ബ്രാന്‍ഡായി. അതെ പുതുതലമുറ അതിരുകള്‍ മായ്ച്ചുകളയുന്നു. മീശയുപേക്ഷിച്ച്, ഊശാന്‍ താടി വച്ച്, ഇടയ്‌ക്കൊക്കെ ഊര്‍ന്നിറങ്ങുന്ന പാന്റ്‌സിട്ട്...

Saturday, July 14, 2012

‘’ഓരോ ജഡവും ജീവിതത്തിന്‍റെ



രമേഷ് കോരപ്പത്ത്
മരിച്ചവന്‍റെ ഓർമ്മകളിൽ, തനിക്ക് ചിതയൊരുക്കിയവൻ ഉണ്ടാകുമോ? ഉണ്ടെങ്കിൽ .വി.വിജയനും വി.കെ.എന്നും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ സ്വന്തം ഓർമ്മകളിൽ ഇപ്പോഴും രമേഷിനെ സൂക്ഷിക്കുന്നുണ്ടാവും. കാരണം ആളകമ്പടികൾക്കും ആചാരവെടികൾക്കുമൊടുവിൽ വിതുമ്പുന്ന മനസ്സോടെ അവർക്കൊക്കെ ചിതയൊരുക്കി സംസ്കരിച്ചത് രമേഷ് കോരപ്പത്ത് എന്ന നാല്പ്പത്തിരണ്ടുകാരനാണ്.കാശിയിലെ മണികർണ്ണികാഘട്ട് മുതൽ,  ശവശരീരത്തെ കഷ്ണങ്ങളാക്കി പക്ഷികൾക്ക് എറിഞ്ഞുകൊടുക്കുന്ന ടിബറ്റൻ ലാമമാരുടെ ശവസംസ്കാര സങ്കേതങ്ങളിലേക്കുവരെ രമേഷ് അലഞ്ഞുനടന്നിട്ടുണ്ട്; അവയെ അടുത്തറിഞ്ഞിട്ടുണ്ട്- ലോഭമോഹങ്ങളേതുമില്ലാതെ. സഹജീവി മരിക്കുമ്പോൾ ഏതൊരു സുമനസ്സിനും തോന്നുന്ന ജൈവികമായ അടുപ്പം കൊണ്ടുമാത്രം നാട്ടിലെ ഏതു മരണത്തിനും രമേഷ് കൂട്ടുപോയി. കൗതുകത്തേക്കാളേറെ സ്നേഹമായിരുന്നു അതിന്‍റെ പ്രേരണയെന്ന്‍ രമേഷിനെ അടുത്തറിയുന്നവർക്കറിയാം.കോളജിൽ ഇടതുസഹയാത്രികനായിരുന്നു രമേഷ്. ബിരുദാനന്തര ബിരുദം ചരിത്രത്തിൽ ആയിരുന്നു. ശേഷം പല തൊഴിലിടങ്ങളിലും ചെന്നെത്തി. നിഷേധിയുടെ പ്രകൃതം കൂട്ടായിരുന്നതിനാൽ എവിടെയും നിലയുറച്ചില്ല. പാർട്ടിക്കാരനായി, പത്രപ്രവർത്തകനായി, പട്ടാളക്കാരനായി. ഒന്നും ഏറെ നീണ്ടില്ല. അതിനെക്കുറിച്ച് ചോദിച്ചാൽ രമേഷ് പറയുംഎല്ലം സംഘടിത സ്വഭാവമുള്ള സ്ഥാപനങ്ങളാണ്. അതിന്‍റെ ചിട്ടകൾക്കകത്ത് നിന്നുപോരാനുള്ള കഴിവ് എനിക്കില്ല. അതറിഞ്ഞപ്പോൾ എവിടെയും നിലയുറച്ചുമില്ലശവം ദഹിപ്പിക്കുന്ന തൊഴിൽ താൻ തെരഞ്ഞെടുത്തതല്ല എന്ന് രമേഷ് പറയും. പക്ഷേ കഴിഞ്ഞ 14 വർഷക്കാലമായി തൊഴിൽ ചെയ്യുന്നു. 14 വർഷക്കാലത്തിനിടയിൽ ഒന്നൊന്നര ലക്ഷം ജനങ്ങൾ രമേഷിനെ തേടിയെത്തിയിട്ടുണ്ട്. അതിൽ ലോകമറിയുന്നവർ മുതൽ നിസ്വരും അനാഥരും വരെയുണ്ട്. ജാത്യാതീതരായി ജീവിച്ചവർ മരണാനന്തരം ജഡത്തിനു് ജാതി ചാർത്തുന്നതും ശവത്തിന് വിലപറയുന്നതുമെല്ലാം കണ്മുന്നിൽ കണ്ടിട്ടുണ്ട് ഇയാൾ.ഇറാനിലെ കപ്പലപകടത്തിൽ മരിച്ചയാളെ ദിവസങ്ങൾക്ക് ശേഷം ഐവർ മഠത്തിൽ സംസ്കരിച്ചത് രമേഷിനു ഇന്നും നീറുന്ന ഓർമ്മയാണ്. എണ്ണക്കമ്പനിയിലെ ഒരുദ്യോഗസ്ഥനായിരുന്നു പരേതൻ. കപ്പലപകടത്തിന്‍റെ സ്വഭാവവും ദിവസങ്ങളുടെ പഴക്കവും കാരണം കടുത്ത ദുർഗന്ധമുണ്ടായിരുന്നു ശരീരത്തിന്. വളരെ ശ്രമകരമായാണ് രമേഷും കൂട്ടരും അത് സംസ്കരിച്ചത്. അതിന് ശേഷം പരേതന്‍റെ ബന്ധുക്കൾ സംസ്കാരത്തിന്റെ ചിലവിനെ ചൊല്ലി രമേഷിനോട് കലഹിച്ചു. പിന്നീടാണ് അറിയുന്നത്, ഇറാനിലെ എണ്ണക്കമ്പനി മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കരിക്കാനും എത്രയൊ ഇരട്ടി തുകയാണ് ബന്ധുക്കളെ ഏല്പ്പിച്ചിരുന്നതെന്ന്‍.വി.കെ.എന്നുമായി അടുത്തിടപഴകാൻ കഴിഞ്ഞിരുന്നു രമേഷിന്‍. .വി.വിജയൻ വി.കെ.എന്നിനെ കാണാനെത്തിയാലുടൻ വി .കെ.എൻ രമേഷിനെ വിളിക്കും. റമ്മും ബീഡിയും മേടിച്ച് ഉടൻ എത്താനാണ് കല്പന. വടക്കെകൂട്ടാല എന്ന വി.കെ.ന്‍ ന്‍റെ സാഹിത്യ സല്ലാപകേന്ദ്രത്തിലേക്കു രമേഷ് ഉടനെത്തും. പിന്നെ വി.കെ.എന്നിനും .വി.വിജയനുമൊപ്പം ഒരു സഹായിയായി രമേഷ് കൂടും. അതുകൊണ്ടുതന്നെ വി.കെ.എന്നിന്‍റെ ശരീരം ചിതയിലേക്കെടുത്തപ്പോൾ രമേഷിന് വിതുമ്പാതിരിക്കാനായില്ല.കത്തിത്തീർന്ന പട്ടടയിൽ മരിച്ചയാളുടെ പേരും സ്ഥലവും മുളങ്കുറ്റിയില്‍ കുറിച്ചുവയ്ക്കുന്ന പതിവുണ്ട് ഐവർമഠത്തിൽ. മരണാനന്തര കർമ്മങ്ങൾക്കു ചിത തിരിച്ചറിയുന്നതിനു വേണ്ടിയാണിത്. ഒ.വി.വിജയന്‍റെ ചിതയെരിഞ്ഞിടത്ത്.വി.വിജയൻ പാലക്കാട്എന്നെഴുതിയ മുളങ്കുറ്റി കണ്ടപ്പോൾ ലോകമറിഞ്ഞ എഴുത്തുകാരന്‍റെ അവസാനത്തെ വിലാസം അതാണല്ലോ എന്ന ചിന്തയാണ് മനസിലെത്തിയതെന്ന്‍ രമേഷ് ഓര്ക്കുന്നു.ദിവസേന 20നും 30നുമിടക്ക് ശവസംസ്കാരങ്ങൾ നടന്നിടത്ത് ഇന്ന് ഐവർമഠത്തിൽ മരിച്ചവരെത്തുന്നത് ഒന്നോ രണ്ടോ മാത്രം. ശ്മശാനത്തിന്‍റെ സൗകര്യം പഞ്ചായത്ത് നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ഒരു പ്രമേയം തിരുവില്വാമല ഗ്രാമപഞ്ചായത്ത് പാസാക്കിയതോടെയാണ് ഐവർമഠം വിവാദവിഷയമായത്. പഞ്ചായത്തിന്‍റെ തീരുമാനത്തെ കേരള സർക്കാർ എതിർക്കുകയും കേസ് കോടതിയിൽ എത്തുകയും ചെയ്തു.പഞ്ചായത്തിലെ ഉന്നതരെ സ്വാധീനിച്ച് ചില തല്പരകക്ഷികളാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് രമേഷ് ആരോപിക്കുന്നു. ഹൈന്ടവ സംസ്കാരമെന്തെന്നറിയാത്ത ചിലരുണ്ട് ഇതിനു പിന്നിൽ. ഫ്ലാറ്റു ലോബിയും മണലൂറ്റുകാരും അവരെ സഹായിക്കുന്നു. മഹത്തായ ഒരു പ്രാക്തന സംസ്കൃതിയെ, അതിന്‍റെ കൂട്ടായ്മയെ നശിപ്പിക്കുന്നതിനുള്ള ചിലരുടെ ശ്രമമാണിതിനു പിന്നിൽ. ഇവരുന്നയിക്കുന്ന കാരണം മലിനീകരണമാണ്. പക്ഷേ, ഒരു ശവം കത്തുമ്പോൾ വായുവോ മണ്ണോ വെള്ളമോ മലിനപ്പെടുന്നില്ലെന്ന്‍ എല്ലാവർക്കുമറിയാം. പ്രത്യക്ഷ തെളിവുണ്ടായിട്ടും എൻഡോസൾഫാൻ നിരോധിച്ചിട്ടില്ലാത്ത നാട്ടിലാണ് ഒരു സംസ്കാര കേന്ദ്രത്തിനെതിരെ ഇങ്ങനെ തീരുമാനമെടുക്കുന്നതെന്നോർക്കണം. 120 വർഷത്തോളമായി നിലനില്ക്കുന്ന ഒരു സംസ്കാരകേന്ദ്രത്തിൽ ഇപ്പോഴാണോ മാലിന്യപ്രശ്നമുണ്ടായത്? രമേഷ് ചോദിക്കുന്നു. ഇപ്പോഴത്തെ നീക്കങ്ങൾക്കു പിന്നിൽ ആരുടെയോ രഹസ്യ അജണ്ടകളുണ്ടെന്നു രമേഷ് തറപ്പിച്ച് പറയുന്നു.സവർണ്ണ ഹിന്ദുവിന്‍റെതാണ് സംസ്കാര രീതിയെന്നാരോപിച്ച് അധ:സ്ഥിത ജനവിഭാഗങ്ങളെ ഇളക്കിവിടാനും ചിലർ ശ്രമിച്ചു- രമേഷ് പറഞ്ഞു തുടങ്ങി. ക്ഷെ, അവരോട് ഞാൻ പ്രതികരിച്ചത് ദളിതന്‍റെ ജഡവും സംസ്കാരയോഗ്യമാണ് എന്നു കാണിച്ചുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും ശാസ്ത്രീയമായ സംസ്കാരരീതിയാണ് ദഹിപ്പിക്കൽ. അതിനു വേർതിരിവുകൾ ചാർത്തരുത്- രമേഷ് അഭിപ്രായപ്പെടുന്നു.പഞ്ചായത്തിന്‍റെ തീരുമാനത്തിൽ ഇത്രയേറെ വിയോജിപ്പുണ്ടായിട്ടും രമേഷ് കേസിൽ കക്ഷിചേർന്നില്ല. അതിനും രമേഷിന്‍റെ പക്കൽ വ്യക്തമായ ഉത്തരമുണ്ട്
ഇതെന്‍റെ ജീവിതത്തിലെ ഒരു ഘട്ടമാണ്. 14 വർഷം ഞാനത് ചെയ്തു. ഒരു തൊഴിലെന്ന നിലക്കുള്ള വരുമാനമല്ലാതെ അമിതമായൊന്നും സ്വരൂപിച്ചിട്ടില്ല. ഒരു ശവം സംസ്കരിക്കുന്നതിന് ഞാൻ വാങ്ങിയിരുന്നതു 1800 രൂപയാണ്. തുകക്കു സേവനം ചെയ്യാൻ പിന്നീട് പഞ്ചായത്തിനു പോലും കഴിഞ്ഞില്ല. എന്‍റെ വരുമാനങ്ങൾക്കെല്ലം ഓഡിറ്റ് ചെയ്യപ്പെട്ട രേഖകളുണ്ട്. ഹൈക്കോടതിയിൽ അവരതു സമർപ്പിച്ചതുമാണ്. മാത്രവുമല്ല ഞാൻ കേസിൽ കക്ഷിചേർന്നാൽ എന്റേത് ഒരു ബിസിനസ്സ് ആണെന്നും ഞാനതു സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ടാവും. അതുകൊണ്ടിനി മറ്റൊരു കർമ്മമേഖലഅടുത്തതെന്താണെന്ന ചോദ്യത്തിനും ചെറുപ്പക്കരന്‍ ഉത്തരമുണ്ട്.“ഞാനും അമ്മയുമടങ്ങുന്നതാണെന്‍റെ കുടുംബം. ട്യൂഷനെടുത്തോ പശുക്കളെ വളർത്തിയോ ജീവിതമാർഗ്ഗം കണ്ടെത്താൻ എനിക്കാവും. അതുമല്ലെങ്കിൽ നിങ്ങളിപ്പോൾ കാണുന്നതുപോലെ മരണാനന്തര ചടങ്ങുകളെ സംബന്ധിച്ച് ഫോണിലൂടെയും നേരിട്ടും നല്കുന്ന നിർദ്ദേശങ്ങൾക്ക് ഒരു കൺസൾട്ടൻസി ഫീസ് വാങ്ങിയാൽ പോലും എനിക്ക് ജീവിക്കാനാവും. തുടരെ തുടരെ വരുന്ന ഫോൺ കോളുകളെ ഉദ്ദേശിച്ച് രമേഷ് പറഞ്ഞു നിർത്തി.ഒരുപാടു ജീവിതങ്ങളുടെ അവസാനം ചിതയിൽ വെന്തുരുകുന്നത് കണ്ട ഒരാളെന്ന നിലയിൽ ജീവിതത്തെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് ചോദിച്ചാൽ വ്യത്യസ്തമായ ഒരഭിപ്രായമാണ് രമേഷ് പറയുക

-
ഒരോ ജഡവും ജീവിതത്തിന്‍റെ വലിപ്പത്തെക്കുറിച്ചാണ് എന്നെ ഓർമ്മിപ്പിച്ചിട്ടുള്ളത്.

=====================